IMA - 'for the profession, for the people'
A Historic Moment... IMA's 'Trivandrum Declaration' find place in today's (30 Nov 2014) Mathrubhumi editorial. This is surely going to be a gold standard for all the future health reforms...
ആരോഗ്യം ജനങ്ങളുടെ അവകാശമാണ്.
കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങാനാവുന്ന ചെലവില്‍ അടിസ്ഥാനപരമായ ആരോഗ്യപരിചരണത്തിന് അവകാശമുണ്ട് എന്ന പ്രഖ്യാപനത്തെ ഭരണകൂടവും ജനങ്ങളും അങ്ങേയറ്റത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളഘടകം അതിന്റെ 57ാം സംസ്ഥാനസമ്മേളനത്തില്‍ പുറപ്പെടുവിച്ച 'തിരുവനന്തപുരം പ്രഖ്യാപനം 2014' എന്ന ആരോഗ്യരേഖയിലാണ് ജനങ്ങളുടെ ആരോഗ്യാവകാശത്തെയും പൊതുജനാരോഗ്യത്തെയും കുറിച്ചുള്ള സങ്കല്പങ്ങള്‍ പുനര്‍നിര്‍വചിക്കുന്ന ഈ നിരീക്ഷണമുള്ളത്. കേരളത്തിലെ ആരോഗ്യസ്ഥിതിയെയും ആരോഗ്യസേവനങ്ങളെയും വിലയിരുത്തിക്കൊണ്ട് ഭാവിയിലെ ആരോഗ്യപരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്, വിശേഷിച്ചും പൊതുജനാരോഗ്യരംഗത്ത് ആവശ്യമായ കര്‍മപരിപാടികള്‍ക്കുള്ള ഒരു മാര്‍ഗരേഖയാണ് 'തിരുവനന്തപുരം പ്രഖ്യാപനം' മുന്നോട്ടുെവക്കുന്നത്. ചികിത്സച്ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്തവിധം ഉയരുകയും പുതിയ വ്യാധികളും ജീവിതശൈലീരോഗങ്ങളും വര്‍ധിക്കുകയും ചെയ്തിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യനിലവാരത്തിലെ അസമത്വം. ആരോഗ്യരക്ഷയിലും സേവനത്തിലും അനുനിമിഷം വര്‍ധിച്ചുവരികയാണ് അസമത്വത്തിന്റെ അളവ്. അതു പരിഹരിച്ചുകൊണ്ടുള്ള സമഗ്രമായ പൊതുജനാരോഗ്യനയം രൂപപ്പെടുത്താന്‍ രാഷ്ട്രീയനേതൃത്വത്തെ സഹായിക്കുന്ന രേഖയാണ് ഭിഷഗ്വരന്മാരുടെ സംഘടനയായ ഐ.എം.എയുടേത്.
ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഹയ്തിയും സിയറാ ലിയോണുമാണ് നമുക്കുപിന്നില്‍. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരുശതമാനമേ ഇന്ത്യ ജനങ്ങളുടെ ചികിത്സ ഉള്‍പ്പെടെയുള്ള ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നുള്ളൂ. അത് രണ്ടുമുതല്‍ മൂന്നുവരെ ശതമാനമായി ഉയര്‍ത്തുമെന്ന് 2002ലെ ദേശീയ ആരോഗ്യനയത്തില്‍ വിഭാവനംചെയ്തിരുന്നെങ്കിലും സര്‍ക്കാര്‍ പിന്മാറുന്ന ദൃശ്യമാണുകാണുന്നത്. ആരോഗ്യാസമത്വം വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്നും അതുതന്നെ. കേരളത്തില്‍ ഈ അസമത്വം നേരിടുന്നത് ആദിവാസി, തീരദേശമേഖലകളിലെ ജനങ്ങളും നഗരങ്ങളിലെ പാവപ്പെട്ടവരുമാണ്. ഇതില്‍ത്തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറ്റവുമധികമുള്ള വൃദ്ധജനങ്ങളും സ്ത്രീകളും കുട്ടികളുമാണ് കൂടുതല്‍ അസമത്വം നേരിടുന്നത്. വൃദ്ധജനങ്ങള്‍ക്ക് വിഷമംകൂടാതെ നടക്കാനോ ചക്രക്കസേരകള്‍ ഉപയോഗിക്കാനോ ഉള്ള സൗകര്യം മിക്ക ആസ്പത്രികളിലുമില്ല. അവരുടെ സവിശേഷചികിത്സയ്ക്കുള്ള സൗകര്യങ്ങളും കുറവാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ആരോഗ്യരക്ഷയ്ക്കും പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ആദിവാസിമേഖലകളില്‍ പോഷകാഹാരക്കുറവുമൂലം നവജാതശിശുമരണങ്ങള്‍ ഉണ്ടാകുന്നതു പതിവാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള കേരളത്തിലാണ് ആദിവാസി മേഖലയില്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന ശിശുമരണ നിരക്കുള്ളത് എന്ന വൈപരീത്യം നാം കാണാതിരുന്നുകൂടാ. അട്ടപ്പാടിയിലെ ശിശുമരണത്തിന്റെ കാര്യംമാത്രം ഓര്‍ത്താല്‍മതി. ആവശ്യത്തിന് ആരോഗ്യ ജീവനക്കാര്‍ ഉണ്ടായിട്ടും വേണ്ടത്ര സേവനം നല്‍കാത്തതാണ് അവിടത്തെ പ്രശ്‌നം.
2025ല്‍ കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനം അറുപതു വയസ്സുള്ളവരായിരിക്കുമെന്നാ ണ് കണക്ക്. കേരളീയരുടെ രോഗാതുരതയുടെ കണക്കുകളും ഭയപ്പെടുത്തുന്നതാണ്. മുപ്പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളവരില്‍ ഉണ്ടാകുന്ന മരണത്തിന്റെ 52 ശതമാനവും പകര്‍ച്ചവ്യാധിയല്ലാത്ത ഏതെങ്കിലും രോഗത്താല്‍ ഉണ്ടാകുന്നതാണ്. ഹൃദ്രോഗവും പ്രമേഹവും അര്‍ബുദവുമൊക്കെയാണ് ആ രോഗങ്ങള്‍. ജനസംഖ്യയില്‍ മുപ്പതുശതമാനം പേര്‍ രക്തസമ്മര്‍ദമുള്ളവരാണ് കേരളത്തില്‍. പ്രായപൂര്‍ത്തിയായ പുരുഷന്‍മാരില്‍ 27 ശതമാനവും സ്ത്രീകളില്‍ 19 ശതമാനവും പ്രമേഹബാധിതരും. സംസ്ഥാനത്തെ അര്‍ബുദരോഗികളുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തോളമാണ്. സംസ്ഥാനത്തുണ്ടാകുന്ന നവജാതശിശു മരണങ്ങളില്‍ 60 ശതമാനവും മലപ്പുറം, കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ്. നവജാതശിശുക്കള്‍ക്കുള്ള തീവ്രപരിചരണ സംവിധാനമുള്ള ഒരു സര്‍ക്കാര്‍ ആസ്പത്രിയുമില്ലാത്ത മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ശിശുമരണം. ഭീതിയുണര്‍ത്തുന്ന ഈ സാഹചര്യത്തില്‍ കേരളം 2025ല്‍ നേടേണ്ടിയിരിക്കേണ്ട ചില ആരോഗ്യ പരിചരണലക്ഷ്യങ്ങള്‍ ഐ.എം.എയുടെ പ്രഖ്യാപനം അക്കമിട്ടുപറയുന്നുണ്ട്. ആരോഗ്യരംഗത്തെ പൊതുനിക്ഷേപം കൂട്ടുക, പൊതു ആരോഗ്യസംവിധാനങ്ങളുടെ ഉപയോഗം ഇന്നത്തെ 20ല്‍ നിന്ന് 60 ശതമാനം വരെയെങ്കിലും വര്‍ധിപ്പിക്കുക, മാതൃമരണനിരക്ക് ഒരുലക്ഷം പ്രസവത്തിന് 66 എന്നതില്‍നിന്ന് ആറായി കുറയ്ക്കുക, ശിശുമരണനിരക്ക് ആയിരം ജനനത്തിന് 13 എന്നതില്‍നിന്ന് ആറായി കുറയ്ക്കുക, രോഗബാധമൂലമുള്ള നവജാതശിശുമരണം പകുതിയായി കുറയ്ക്കുക, ശുദ്ധമായ കുടിവെള്ളവും അടിസ്ഥാന ശുചിത്വസംവിധാനങ്ങളും ഉറപ്പാക്കുക എന്നിവയാണവ. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള ഈ നിര്‍ദേശങ്ങള്‍ പൊതുസമൂഹം ചര്‍ച്ചചെയ്യേണ്ടവയാണ്. ഭരണ പ്രതിപക്ഷഭേദമില്ലാതെ രാഷ്ട്രീയകക്ഷികളും സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധസംഘടനകളുമെല്ലാം ഈവിഷയത്തെ തുറന്നമനസ്സോടെ സമീപിച്ച് പരിഹാരംകാണാന്‍ യത്‌നിക്കുകയുംവേണം. ആരോഗ്യമെന്നാല്‍ ചികിത്സ മാത്രമാണ് എന്നു തെറ്റിദ്ധരിക്കരുത്. ശാരീരികവും മാനസികവും സാമൂഹികവുമായ സ്വസ്ഥജീവിതമാണ് ആരോഗ്യം. അത് മനുഷ്യാവകാശവുമാണ്. അതുറപ്പാക്കലാണ് രാഷ്ട്രീയ നേതൃത്വത്തിന്റെയും സര്‍ക്കാറിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ ജീവനക്കാരുടെയും ഒന്നാമത്തെ ഉത്തരവാദിത്വം. http:// www.mathrubhumi.com/online/ malayalam/news/story/ 3282594/2014-11-30/kerala
A Historic Moment... IMA's 'Trivandrum Declaration' find place in today's (30 Nov 2014) Mathrubhumi editorial. This is surely going to be a gold standard for all the future health reforms...
ആരോഗ്യം ജനങ്ങളുടെ അവകാശമാണ്.
കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും താങ്ങാനാവുന്ന ചെലവില്‍ അടിസ്ഥാനപരമായ ആരോഗ്യപരിചരണത്തിന് അവകാശമുണ്ട് എന്ന പ്രഖ്യാപനത്തെ ഭരണകൂടവും ജനങ്ങളും അങ്ങേയറ്റത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളഘടകം അതിന്റെ 57ാം സംസ്ഥാനസമ്മേളനത്തില്‍ പുറപ്പെടുവിച്ച 'തിരുവനന്തപുരം പ്രഖ്യാപനം 2014' എന്ന ആരോഗ്യരേഖയിലാണ് ജനങ്ങളുടെ ആരോഗ്യാവകാശത്തെയും പൊതുജനാരോഗ്യത്തെയും കുറിച്ചുള്ള സങ്കല്പങ്ങള്‍ പുനര്‍നിര്‍വചിക്കുന്ന ഈ നിരീക്ഷണമുള്ളത്. കേരളത്തിലെ ആരോഗ്യസ്ഥിതിയെയും ആരോഗ്യസേവനങ്ങളെയും വിലയിരുത്തിക്കൊണ്ട് ഭാവിയിലെ ആരോഗ്യപരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്, വിശേഷിച്ചും പൊതുജനാരോഗ്യരംഗത്ത് ആവശ്യമായ കര്‍മപരിപാടികള്‍ക്കുള്ള ഒരു മാര്‍ഗരേഖയാണ് 'തിരുവനന്തപുരം പ്രഖ്യാപനം' മുന്നോട്ടുെവക്കുന്നത്. ചികിത്സച്ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്തവിധം ഉയരുകയും പുതിയ വ്യാധികളും ജീവിതശൈലീരോഗങ്ങളും വര്‍ധിക്കുകയും ചെയ്തിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് ആരോഗ്യനിലവാരത്തിലെ അസമത്വം. ആരോഗ്യരക്ഷയിലും സേവനത്തിലും അനുനിമിഷം വര്‍ധിച്ചുവരികയാണ് അസമത്വത്തിന്റെ അളവ്. അതു പരിഹരിച്ചുകൊണ്ടുള്ള സമഗ്രമായ പൊതുജനാരോഗ്യനയം രൂപപ്പെടുത്താന്‍ രാഷ്ട്രീയനേതൃത്വത്തെ സഹായിക്കുന്ന രേഖയാണ് ഭിഷഗ്വരന്മാരുടെ സംഘടനയായ ഐ.എം.എയുടേത്.
ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഹയ്തിയും സിയറാ ലിയോണുമാണ് നമുക്കുപിന്നില്‍. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരുശതമാനമേ ഇന്ത്യ ജനങ്ങളുടെ ചികിത്സ ഉള്‍പ്പെടെയുള്ള ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നുള്ളൂ. അത് രണ്ടുമുതല്‍ മൂന്നുവരെ ശതമാനമായി ഉയര്‍ത്തുമെന്ന് 2002ലെ ദേശീയ ആരോഗ്യനയത്തില്‍ വിഭാവനംചെയ്തിരുന്നെങ്കിലും
2025ല്‍ കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനം അറുപതു വയസ്സുള്ളവരായിരിക്കുമെന്നാ
No comments:
Post a Comment